Wednesday, March 11, 2009

പ്രാന്തന്‍

“കുഞ്ഞോപ്പോളേ! നാറാണത്ത് ഭ്രാന്തന്‍ ഭഗോത്യെ കണ്ടൂത്രേ. ഊഞ്ഞാലാടിങ്കൊണ്ട് ഇരിയ്ക്കണ ഭഗൊത്യാത്രേ കണ്ടത്. ഭഗോ‍തീടെ കാലിന്‍റെ അടയാളാത്രേ മലേല് കാണണാ ആകു ഴികള്. രയല്ലൂര് മലേല്‍യ്ക്ക് പോവ്വുമ്പോ പാഞ്ച്വോമ്മ പറഞ്ഞതാ ഇതൊക്കെ. എന്തിനാണാവോ ഭഗോതി മലേടെ മോളില് ഊഞ്ഞാലാടണ്? ചെലപ്പൊ പാഞ്ച്വോ‍മ്മ പൊളി പറയ്യാവും. പൊള്യന്നെ ആവും. മലേലെ പാറേടെ മോളില് ഞാനും ചവിട്ടി നോക്കീലോ. പാടൊന്നും ണ്ടായില്യ. കാല് വേദനിയ്ക്ക മാത്രേ ണ്ടായിള്ളൂ. പാഞ്ച്വോമ്മ പൊളിപറയ്യന്നെ ആവും.” “നീയ്യ് ഭഗോത്യേ കണ്ട്വോ മലേല്?” “ഇല്യ. ഓപ്പോള് കണ്ട്ണ്ടോ ഭഗ്യോത്യേ.?” “അതിന് ഞാന്‍ നാറാണത്ത് ഭ്രാന്തനൊന്നും അല്ലലോ.” “ആരാ ഈ നാറണത്ത് ഭ്രാന്തന്‍?” “അറീല്യേ. രാവിലെ മുതല് മലേടെ മോളില്‍യ്ക്ക് കല്ലുരുട്ടിക്കേറ്റും ന്ന്ട്ട് സന്ധ്യ ആവുമ്പ്ലയ്ക്കും മോളിലെത്തും. മോളിലെത്യാ കല്ല് തഴത്തയ്ക്ക് ഉരുട്ടി കയ്യ് കൊട്ടി ചിരിയ്ക്കും. അങ്ങനളളളാ നാറാണത്ത് ഭ്രാന്തന്‍.” ഞാനും കല്ല് താഴത്തയ്ക്ക് എറിഞ്ഞതാണലോ. ന്ന്ട്ടെന്താ ഭഗൊത്യേ കാണ്ണാന്‍ പറ്റാത്തത്? കല്ല് താഴത്ത്ന്ന് ഉരുട്ടികേറ്റാഞ്ഞിട്ടാവ്വോ? അതൊ സന്ധ്യവാഞ്ഞിട്ടോ? ഏതായാലും നിയ്ക്കും ഭഗൊത്യേ കാണണം. മലേടെ മോളില്‍യ്ക്ക് കല്ലുരുട്ടി കേറ്റണം. സന്ധ്യയ്ക്ക് താഴത്തയ്ക്ക് ഉരുട്ടണം. പക്ഷേ സന്ധ്യായാ പേട്യാവ്വോ? ഞാന്‍ വല്തായ്യാ മലേല് പോയി കല്ലുരുട്ടും. ഭഗോത്യേ കാണും. പക്ഷേ ആള്‍ക്കാര് എന്നെ ഭ്രാന്തന്‍ ന്ന് വിളിയ്ക്ക്വോ?

2 comments:

പാവപ്പെട്ടവൻ said...

മനോഹരമായിരിക്കുന്നു

ആശംസകള്‍

ശ്രീ said...

കൊള്ളാം. നിഷ്കളങ്കമായ ചിന്തകള്‍