Friday, March 13, 2009

സ്വപ്നം

“കുഞ്ഞേട്ടാ ഇന്നലെ നമ്മള് രണ്ടാളും കൂടി ഒരു സ്വപ്നം കണ്ടില്യേ?” “ഞാനൊന്നും കണ്ടിട്ടില്യ” “കുഞ്ഞേട്ടന്‍ പൊളിപറ്യ്യാ. നമ്മള് രണ്ടാളും കൂടി ചെളമ്പ്രം കുന്നിന്‍റെ മോള്ന്ന് ങ്ങനെ ഒഴ്കണ പോലെ പറന്ന് വന്നപ്പൊ കുഞ്ഞേട്ടനും ണ്ടാര്‍ന്നൂലോ” “നെണക്കെന്താ പ്രാന്ത് ണ്ടോ? സ്വപ്നം രണ്ടാള്‍ക്കും കൂടി കാണാന്‍ പറ്റില്യ.” അപ്പൊ കുഞ്ഞേട്ടന്‍ പറേണപോലെ രണ്ടാളും കൂടി സ്വപ്നം കാണാന്‍ പറ്റില്യാച്ചാ ഞാനൊറ്റയ്ക്കാവ്വോ ചെളമ്പ്രം കുന്നിന്‍റെ മോള്‍ലിയ്ക്ക് പോയത്? അത്ര ധൈര്യം നിയ്ക്ക് ണ്ടോ? ചെളമ്പ്രം കുന്നിന്‍റെ മോള്‍ല് പോയപ്പോ നായക്കോട്ടേല് പോയിനോക്കാര്‍ന്നു കൃഷ്ണന്‍ കുട്ടി കണ്ട നായ പ്പളും അവടെ ണ്ടോന്ന്. ഇനി സ്വപ്നം കാണുമ്പൊ നോക്കണം. “എന്താ ഇപ്പൊ കെടന്നൊറങ്ങാന്‍ പൊവ്വാ?” അമ്മ തലേല് തലോടി കൊണ്ട് ചോദിച്ചു. അമ്മ തലേല് ങ്ങനെ തലോടണത് എനിയ്ക്ക് വല്യേ ഇഷ്ടാ. “നിയ്ക്ക് നായക്കോട്ടേല് പോണം.” “അതിനെന്തിനാ കെടന്നൊറങ്ങണത്?” “ഇന്നലെ കണ്ട സ്വപ്നം കാണണം. ഇന്നലെ കണ്ട സ്വപ്നത്തില്‍ ചെളമ്പ്രം കുന്നിന്‍റെ മോളില്‍ പോയപ്പൊ നായക്കോട്ടേല് പോയില്യ.”

2 comments:

the man to walk with said...

ishtaayi

Mr. X said...

കുഞ്ഞു കുഞ്ഞു മോഹങ്ങള്‍!
കൊള്ളാം ട്ടോ.