Sunday, August 17, 2008

വക്കീല്

“വക്കീലേ! വക്കീലേ! അമ്മിഞ്ഞ കുടിയ്ക്കടാ വക്കീലേ ചാടിക്കളിയ്ക്കടാ വക്കീലേ ശുണ്ഠിയെടുക്കടാ വക്കീലേ” കുഞ്ഞേട്ടന്‍ വെറുതെ കള്യാക്കാണ്. കുഞ്ഞോപ്പോളാ ഇപ്പൊ ഇതു പറഞ്ഞുണ്ടാക്കീത്. ഞാന്‍ വര്‍ത്തമാനം പറയാന്‍ തൊടങ്ങ്യപ്പൊ എന്നോടു ചോദിച്ചൂത്രേ “നീയ്യ് വല്തായ്യാ ആരാ ആവ്വാ?” “വക്കീല്” “വക്കീലായിട്ട് എന്താചെയ്യാ?” “കാറുമേടിയ്ക്കും” “കാറ് മേടിച്ചിട്ടെന്താ ചെയ്യാ?” “അമ്മേം കൊണ്ട് പട്ടാമ്പിയ്ക്ക് പോവ്വ്വും” “പട്ടാമ്പിയ്ക്ക് പോയിട്ടെന്താ ചെയ്യാ? “അമ്മിഞ്ഞെങ്ങ്ട് കുടിച്ചും” ആ‍ കാര്യം പറഞ്ഞത് കേട്ടിട്ടാ കുഞ്ഞേട്ടന്‍ കള്യാക്കണത്. കുഞ്ഞേട്ടനും കുട്ടിക്കാലത്ത് വിഢിത്തങ്ങള് പറഞ്ഞിട്ട് ണ്ടാവും. ആരോടാ ചോദിയ്ക്കാ? കുഞ്ഞോപ്പോളോടന്നെ ചോദിയ്ക്കാം. ന്ന്ട്ട് വേണം കുഞ്ഞേട്ടനേം കള്യാക്കാന്‍